April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആ ശബ്ദതരംഗം അടിത്തട്ടില്‍ നടന്ന പൊട്ടിത്തെറിയുടേത്’; ടൈറ്റന്‍ ചിതറിത്തെറിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം

ആ ശബ്ദതരംഗം അടിത്തട്ടില്‍ നടന്ന പൊട്ടിത്തെറിയുടേത്’; ടൈറ്റന്‍ ചിതറിത്തെറിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം

By editor on June 23, 2023
0 87 Views
Share

ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഓഷ്യൻ ഗേറ്റ് ടൈറ്റൻ അന്തര്‍വാഹിനിയുടെ യാത്ര അവസാനിച്ചത് നടുക്കുന്ന ദുരന്തമായാണ്.

ടൈറ്റന്‍’ ജലപേടകത്തില്‍ അഞ്ചു യാത്രക്കാരും മരിച്ചതായാണ് സ്ഥിരീകരണം. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തതോടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കൻ കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൊഗര്‍ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം.

 

സബ്മറൈൻ താഴേക്കുള്ള യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ അതിന്റെ സര്‍ഫസ് റിസര്‍ച്ച്‌ വെസലുമായുള്ള ബന്ധങ്ങള്‍ അറ്റിരുന്നു. ഏതാണ്ട് അതേ സമയത്ത് തങ്ങളുടെ മാപിനികള്‍ പിടിച്ചെടുത്ത ഒരു അകോസ്റ്റിക് – (ശബ്ദ)തരംഗം ഈ മുങ്ങിക്കപ്പല്‍ കടലിന്റെ അടിയില്‍ വെച്ച്‌ പൊട്ടിത്തെറിക്കുന്നതിന്റെ ആണെന്നാണ് അനുമാനിക്കാൻ കഴിയുന്നത് എന്നും അമേരിക്കൻ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.

 

നേരത്തെ റെസ്ക്യൂ വിമാനങ്ങള്‍ക്ക് കിട്ടിയ അകോസ്റ്റിക് ബാങ്ങിങ് നോയ്‌സ് പ്രദേശത്തുകൂടി സഞ്ചരിച്ച മറ്റേതെങ്കിലും കപ്പലിന്റെ ആയിരുന്നിരിക്കാം എന്നും അമേരിക്കൻ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഒരു കനേഡിയൻ കപ്പലില്‍ നിന്ന് പുറപ്പെട്ട ROV (റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍) കാനഡയിലെ ന്യൂ ഫൗണ്ട് ലാൻഡില്‍ ഉള്ള, സെന്റ് ജോണ്‍സില്‍ നിന്ന് 400മൈല്‍ അകലെ ഉള്‍ക്കടലില്‍ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ മുൻ ഭാഗത്തിന്റെ അവശിഷ്ടത്തില്‍ നിന്ന് 1600 അടി – (488m) അകലെയായി കിടക്കുന്ന നിലയില്‍ ഈ അന്തര്‍വാഹിനിയുടെ ടെയില്‍ കോണ്‍ കണ്ടെത്തുകയായിരുന്നു. സമുദ്രോപരിതലത്തില്‍ നിന്ന് 2.5 മൈല്‍ താഴെ ( 4 km) താഴെയായിട്ടാണ് ഇത് കണ്ടെത്തിയത്.

 

22 അടി, (6.7m) നീളമാണ് ഈ അന്തര്‍വാഹിനിക്ക് ഉള്ളത്. നടുക്ക് ഒരു പ്രഷര്‍ ചേംബര്‍, അതിന്റെ പിൻ ഭാഗത്ത് ഒരു ടെയില്‍ കോണ്‍, മുന്നില്‍ ഒരു വ്യൂവിങ് ഹാച്ച്‌ എന്നിങ്ങനെ ആണ് ഈ സബ് മറൈന്റെ ഡിസൈൻ. ഇതുവരെ കടലിന്റെ അടിത്തട്ടില്‍ ചിതറി കിടക്കുന്ന രീതിയില്‍ ഓഷ്യൻ ഗേറ്റ് ടൈറ്റന്റെ അഞ്ചു ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഓഷ്യൻ ഗേറ്റ് സിഇഒ സ്റ്റോക്ക്ടണ്‍ റഷ്, ബ്രിട്ടീഷ് ബില്യണര്‍ എക്സ്പ്ലോറര്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താനി ശതകോടിശ്വരൻ ഷഹ്സാദാ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ഫ്രഞ്ച് ഓഷ്യാനോഗ്രാഫറും അറിയപ്പെടുന്ന ടൈറ്റാനിക് വിദഗ്ധനുമായ പോള്‍ ഹെൻറി നാര്‍ഷലോ എന്നിവരാണ് കാണാതായ സബ് മറൈനീല്‍ ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും കൊല്ലപ്പെട്ടതായി ഓഷ്യൻ ഗേറ്റ് അധികൃതരും സ്ഥിരീകരിച്ചു.

 

: ടൈറ്റൻ അന്ത‍ര്‍വാഹിനിയില്‍ സഞ്ചരിച്ചവരെല്ലാം മരിച്ചതായി റിപ്പോ‍ര്‍ട്ട് !

 

2018 ല്‍ അന്തര്‍ വാഹിനി വിദഗ്ധരുടെ ഒരു സിമ്ബോസിയം ഓഷ്യൻഗേറ്റ് കമ്ബനിയുടെ അന്തര്‍വാഹിനി യാത്രകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ല എന്ന് കാണിച്ച്‌ കമ്ബനിക്ക് ഒരു കത്തെഴുതിയിരുന്നു. അവരുടെ അന്നത്തെ ആശങ്കകളാണ് ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നത്. നിരവധി കപ്പലുകളുടെയും വിമാനങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ 72 മണിക്കൂറില്‍ അധികംനേരം ചെലവിട്ട്, ഒരു വലിയ സെര്‍ച്ച്‌ ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ തന്നെ ഈ സബ് മറൈൻ കണ്ടെത്താൻ വേണ്ടി നടന്നിരുന്നു. വലിയ മാധ്യമ ശ്രദ്ധ തന്നെയാണ് ഈ മുങ്ങിക്കപ്പലിന്റെ തിരോധാനത്തിന് കിട്ടിയത്. ഏതാണ്ട് ഇതേസമയത്ത് ഗ്രീസ് പരിസരത്തുവെച്ച്‌ എഴുനൂറോളം പേര്‍ കയറിയ മറ്റൊരു അഭയാര്‍ത്ഥി കപ്പല്‍ മുങ്ങിയിരുന്നു. അതിലേക്ക് പോലും, ഈ മുങ്ങിക്കപ്പലിന്റെ തിരോധനത്തിലേക്ക് പതിഞ്ഞത്ര മാധ്യമ ശ്രദ്ധ പതിഞ്ഞിരുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *