April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല 76,000/- രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല 76,000/- രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.

By editor on May 22, 2024
0 74 Views
Share

കൊച്ചി : ക്യാഷ് ലെസ് ചികിത്സയ്ക്ക് അവകാശം ഉണ്ടായിരുന്നിട്ടും ചികിത്സ ചെലവ് നല്‍കാതിരുന്ന സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ കച്ചവട രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

ചികിത്സ ചെലവായ 46,203/- രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 30,000/- രൂപയും കമ്പനി പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി.

എറണാകുളം പുത്തന്‍ കുരിശ് സ്വദേശി റെജി ജോണ്‍ സമര്‍പ്പിച്ച പരാതിയില്‍ ഡി.ബി. ബിനു പ്രസിഡന്റും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. വ്യാപാരി വ്യവസായി സംഘടനയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് ഡ്രൈവറായ പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും റെഡ് കാര്‍പ്പറ്റ്ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2021 ജനുവരിയില്‍ ഡെങ്കിപ്പനിയും കോവിഡും പരാതിക്കാരനെ ബാധിച്ചതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കണ്ടെത്തി . തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിസി വ്യവസ്ഥ പ്രകാരം ക്യാഷ് ലെസ്സ് ചികിത്സയ്ക്ക് അവകാശം ഉണ്ടായിരുന്നിട്ടും ആശുപത്രി ചെലവ് നല്‍കാന്‍ എതിര്‍കക്ഷി തയ്യാറായില്ലെന്ന് പരാതിയില്‍ ബോധിപ്പിച്ചു.

ഇന്‍ഷുറന്‍സ് കമ്പനിയുടെ എം പാനല്‍ ആശുപത്രിയില്‍ തന്നെയാണ് പരാതിക്കാരന്‍ ചികിത്സ സ്വീകരിച്ചത്. എന്നാല്‍ ക്ലെയിം അനുവദിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഒറിജിനല്‍ രേഖകളും പരാതിക്കാരന്‍ ഹാജരാക്കിയില്ല എന്ന നിലപാടാണ് എതിര്‍കക്ഷി കോടതി മുമ്പാകെ സ്വീകരിച്ചത്.

‘ക്യാഷ് ലെസ് ചികിത്സയ്ക്ക് പരാതിക്കാരന് അവകാശമു ണ്ടായിരുന്നിട്ടും കോവിഡ് ചികിത്സാ ചെലവ് നല്‍കാതിരുന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയണെന്ന് ഉത്തരവില്‍ കോടതി വിലയിരുത്തി.

‘ഡ്രൈവറായ പരാതിക്കാരന് ഏറെ മന:ക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കി. ഇന്‍ഷുറന്‍സ് രേഖകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോം കരാറുകളാണ്. ഇന്‍ഷൂര്‍ ചെയ്ത വ്യക്തി സാധാരണയായി ഡോട്ട് ഇട്ട ലൈനില്‍ ഒപ്പിടുന്നു . പോളിസിയില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇതിലെ ഓരോ വ്യവസ്ഥയും ഒരു സാധാരണക്കാരന്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയെന്ന് കരുതാനാവില്ല. പോളിസി വ്യവസ്ഥ അവ്യക്തവും രണ്ട് വ്യാഖ്യാനങ്ങള്‍ സാധ്യവുമായ സാഹചര്യങ്ങളില്‍ ഉപഭോക്താവിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് അഭികാമ്യംമെന്ന സുപ്രീം കോടതിയുടെ നിലപാടും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും കോടതി ചെലവും ഇന്‍ഷുറന്‍സ് തുകയും പരാതിക്കാരന് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിര്‍ദ്ദേശം നല്‍കിയത്.

പരാതിക്കാരനു വേണ്ടി അഡ്വ. സോണിമോന്‍ കെ.മാത്യ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *