April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ബുക്ക്‌ ചെയ്ത എ.സി ബസിന് പകരം നോൺ- എ.സി ബസിൽ ദുരിത യാത്ര, കെഎസ്ആർടിസിക്ക് 55,000/- രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി

ബുക്ക്‌ ചെയ്ത എ.സി ബസിന് പകരം നോൺ- എ.സി ബസിൽ ദുരിത യാത്ര, കെഎസ്ആർടിസിക്ക് 55,000/- രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി

By on October 30, 2024 0 76 Views
Share

കൊച്ചി: ബുക്ക്‌ ചെയ്ത എ.സി ബസ്സിനു പകരം നോൺ എ.സി ബസ്സിൽ 14 മണിക്കൂർ ദുരിത യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943/- രൂപയും 40,000/- രൂപ നഷ്ടപരിഹാരവും 10,000/- രൂപ കോടതി ചെലവും നൽകാൻ കെഎസ്ആർടിസിക്ക് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക കോടതി ഉത്തരവ് നൽകി.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നിലവാരമുള്ള സേവനം യഥാസമയം യാത്രക്കാർക്ക് ഉറപ്പുവരുത്താനുള്ള ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തണം. തുടർ നടപടികൾക്കായി സംസ്ഥാന ഗതാഗത സെക്രട്ടറിക്ക് ഉത്തരവിൻ്റെ പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു.


എറണാകുളം ആലങ്ങാട് സ്വദേശി അനീഷ് എം എ , കെഎസ്ആർടിസി എംഡിയെ എതിർകക്ഷിയാക്കി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരനും ഭാര്യയും പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെട്ട യാത്ര സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.

മൂകാംബിക ക്ഷേത്രദർശനത്തിന് ശേഷം കൊല്ലൂരിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസിയുടെ എസി മൾട്ടി ആക്സിൽ ബസ് പരാതിക്കാരൻ ഓൺലൈനിലൂടെ ബുക്ക് ചെയ്തത്.
2023 ഏപ്രിൽ 30ന് ബസിൽ കയറാനായി കൊല്ലൂരിൽ നിന്ന് ബസ് പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ അവർ എത്തി. എന്നാൽ ഉച്ചയ്ക്ക് 2. 15 ന് പുറപ്പെടേണ്ട ബസ് വൈകിട്ട് അഞ്ചര മണിയായിട്ടും എത്തിയില്ല. അവസാനം ഒരു പഴയ നോൺ എസി ബസ് ആണ് യാത്രയ്ക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയത്.
പതിനാലു മണിക്കൂർ നീണ്ട ആ ദുരിത യാത്രമൂലം ശാരീരികവും മാനസികവുമായി തളർന്നുപോയ പരാതിക്കാരനും കുടുംബവും തൃശൂർ പൂരംത്തിലെ ട്രാഫിക് തടസ്സം മൂലം പിന്നെയും വൈകി.

രാവിലെ പത്തിനാണ് യാത്രാ സംഘം ആലുവആലുവയിൽ എത്തിയത്.എട്ടു മണിക്കൂർ ആണ് യാത്രയ്ക്കായി കൂടുതൽ എടുത്തത്.

“പൊതു ഗതാഗത സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്താൻ നിയമപരമായി ചുമതലപ്പെട്ടവരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയുമാണ് ഈ സംഭവത്തിന് കാരണമെന്ന് കോടതി ഉത്തരവിൽ വിലയിരുത്തി.

“ഉന്നത നിലവാരമുള്ള എസി ബസിലെ യാത്രയ്ക്ക് പണം വാങ്ങിയശേഷം തകരാറിലായ പഴയ നോൺ എ.സി ബസ് യാത്രക്കായി നൽകിയത് സേവനത്തിലെ ന്യൂനതയാണ്. ഇത്തരം പെരുമാറ്റത്തിലൂടെ വ്യക്തികളെ മാത്രല്ല ഈ സംവിധാനത്തിലുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിനാണ് ഉലച്ചിൽ തട്ടിയതെന്ന് ഡി.ബി ബിനു അധ്യക്ഷനും , വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.

4,943 രൂപ ടിക്കറ്റ് ചാർജ് ,40,000/- നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം കെഎസ്ആർടിസി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

പരാതിക്കാരന് വേണ്ടി അഡ്വ. ടി.ജെ ലക്ഷ്മണ അയ്യർ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *