April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വാറന്റി കാലാവധിയിൽ ഫോൺ റിപ്പയർ ചെയ്തു നൽകിയില്ല, 15,000/- രൂപ പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

വാറന്റി കാലാവധിയിൽ ഫോൺ റിപ്പയർ ചെയ്തു നൽകിയില്ല, 15,000/- രൂപ പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

By on November 5, 2024 0 276 Views
Share

കൊച്ചി: വാറണ്ടി കാലയളവിൽ തന്നെ ഫോൺ തകരാറിലാവുകയും യഥാസമയം അത് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത സ്ഥാപനം സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ഒരു വർഷത്തെ അധിക വാറന്റിയോടെ തകരാർ പരിഹരിച്ച് ഫോൺ പരാതിക്കാരനു നൽകാനും, കൂടാതെ 10,000/- രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷിയായ MyG ക്ക് കോടതി ഉത്തരവ് നൽകി.

എറണാകുളം ചേരാനല്ലൂർ സ്വദേശിയായ അബ്ദുൽ ഹാഷിം കെ എ , ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന MyG മൊബൈൽ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
എൽജി വെൽവെറ്റ് മൊബൈൽ ഫോൺ 36,000/- രൂപയ്ക്കാണ് പരാതിക്കാരൻ വാങ്ങിയത്. ഒരു വർഷത്തെ അധിക വാറണ്ടിക്കായി 1,899/- രൂപയും നൽകി. വാറണ്ടി കാലയളവിനുള്ളിൽ തന്നെ ഫോണിൻ്റെ കോൾ സെൻസറിൽ തകരാറ് സംഭവിച്ചു. അത് പരിഹരിക്കുന്നതിനായി 500 രൂപ സർവീസ് ചാർജും നൽകേണ്ടിവന്നു.
എതിർകക്ഷി യഥാസമയം ഫോൺ റിപ്പയർ ചെയ്ത് നൽകുന്നതിൽവീഴ്ച വരുത്തിയെന്നും ഇതുമൂലം മന:ക്ലേശവും ധനനഷ്ടവും മറ്റൊരാളുടെ ഫോൺ ഉപയോഗിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായെന്ന് പരാതിക്കാരൻ വാദിച്ചു.

“വാറണ്ടി പിരീഡിനുള്ളിൽ യഥാസമയം റിപ്പയർ ചെയ്തു നൽകാനുള്ള ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്നും അത് നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിലൂടെ പരാതിക്കാരന് സംഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് സ്ഥാപനം സമാധാനം പറയണമെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

നഷ്ടപരിഹാരവും കോടതി ചെലവും തകരാർ പരിഹരിച്ച ഫോണും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർ കക്ഷിക്ക് കോടതി ഉത്തരവ് നൽകി.

Leave a comment

Your email address will not be published. Required fields are marked *