April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • കനത്ത മഴ തുടരുന്നു; ഒരു മരണം, മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു; ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു; ഒരു മരണം, മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു; ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

By editor on July 4, 2023
0 112 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു. റെഡ് അലര്‍ട്ടുള്ള കണ്ണൂരും കാസര്‍കോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്.

പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെമ്ബാടും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. ഈ അപായങ്ങളില്‍ നിന്ന് നിരവധി പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കനത്ത മഴ കണക്കിലെടുത്ത് കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ടുളള കണ്ണൂരില്‍ കനത്ത മഴ തുടരുകയാണ്. ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പടുവിലായി ചാമ്ബാട് ഒരു വീട് തകര്‍ന്നു. ചാമ്ബാട് കുശലകുമാരിയുടെ വീടാണ് തകര്‍ന്നത്. തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കുകളിലായി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പഴയങ്ങാടിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.

 

മലപ്പുറം പൊന്നാനി തീരത്തു മുപ്പതോളം വീടുകളില്‍ കടല്‍ക്ഷോഭത്തില്‍ വെള്ളം കയറി. വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി. ചങ്ങരംകുളം ഹൈവേ ജംക്ഷനില്‍ മരം കടപുഴകി വീണു. കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് കാരണം വലിയ അപകടം ഒഴിവായി. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. ഒതുക്കുങ്ങല്‍ മറ്റത്തൂരില്‍ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. കാരാട്ടില്‍ മുഹമ്മദ് ശരീഫിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ ഓടുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. നിലമ്ബൂരില്‍ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സംഘം സന്ദര്‍ശനം നടത്തി. എൻഡിആര്‍എഫിന്റെ ഇരുപത് പേരടങ്ങിയ സംഘമാണ്‌ ജില്ലയില്‍ ക്യാമ്ബ് ചെയ്യുന്നത്.

 

വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയില്‍ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടുണ്ട്. പല്ലാറോഡ് കുമാരൻ മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങ് കടപുഴകി ഇലക്‌ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു. തങ്കമണി സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. അപകടത്തില്‍ വൈദ്യുതി നിലച്ചത് മൂലം വൻ ദുരന്തം ഒഴിവായി.നാല് പേരാണ് ഈ സമയം പാടത്ത് കള വലിക്കാനുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് നിസാരമായ പരുക്കേറ്റു. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കനത്ത മഴയില്‍ അടിമാലി വാളറയില്‍ വീടിന്‍റെ സരക്ഷണഭിത്തി ഇടിഞ്ഞു. പൊടിപാറ പുത്തന്‍പുരക്കല്‍ മാത്യുവിന്‍റെ വീടിന്‍റെ സരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇതോടെ വീട് അപകടാവസ്ഥയിലായി. കൂടുതല്‍ മഴ പെയ്താല്‍ മാത്യുവിനെയും കുടുംബത്തെയും പ്രദേശത്തു നിന്ന് മാറ്റാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം.

 

മൂവാറ്റുപുഴ കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 12 മണിയോട് കൂടിയാണ് അപകടമുണ്ടായത്. സമീപത്തെ വലിയ മണ്‍തിട്ടയില്‍ നിന്നും പാറക്കല്ലുകള്‍ ഉള്‍പ്പെടെ കാറിൻറെ മുൻഭാഗത്ത് പതിച്ചു. കാറിനുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. മണ്ണ് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് കാറിൻറെ മുൻഭാഗത്തെ ഒരു വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കോലഞ്ചേരി സ്വദേശി ബിജു കെ ജോര്‍ജിന്റെ വാഹനമാണ് തകര്‍ന്നത്.

 

Leave a comment

Your email address will not be published. Required fields are marked *